text
stringlengths 17
2.95k
|
---|
തന്റെ 18-ാം വയസ്സിലാണ് അദ്ദേഹം ഇസ്ലാം സ്വീകരിക്കുന്നത്.
|
ഉഹ്ദ് യുദ്ധത്തിൽ മുഹമ്മദിന്റെ സംരക്ഷണച്ചുമതലയുണ്ടായിരുന്ന തൽഹ തനിക്ക് പറ്റിയ മുറിവുകൾ വകവെക്കാതെ ആ ചുമതല ഭംഗിയായി നിറവേറ്റി.
|
യുദ്ധം അവസാനിക്കുമ്പോൾ അദ്ദേഹത്തിന്റെ ദേഹത്ത് 70-ലധികം മുറിവുകൾ ഉണ്ടായിരുന്നു.
|
തൽഹയുടെ ധീരതയെ മുക്തകണ്ഠം പ്രശംസിച്ച മുഹമ്മദ് നബി അദ്ദേഹത്തെ ജീവിച്ചിരിക്കുന്ന രക്തസാക്ഷി എന്ന് വിശേഷിപ്പിക്കുകയും അദ്ദേഹം രക്തസാക്ഷിയുടെ പദവി നേടി എന്നറിയിക്കുകയും ചെയ്തു.
|
എന്നാൽ തൽഹക്ക് ബദർ യുദ്ധത്തിൽ പങ്കെടുക്കാൻ കഴിഞ്ഞിരുന്നില്ല.
|
കാരണം അദ്ദേഹത്തെയും സഈദ് ഇബ്നു സൈദ് എന്ന സ്വഹാബിയേയും ഖുറൈഷ് സേനയുടെ നീക്കങ്ങൾ നിരീക്ഷിക്കാനായി അയച്ചിരിക്കുകയായിരുന്നു.
|
അവർ തിരിച്ചുവരുമ്പോഴേക്കും ബദർ യുദ്ധം അവസാനിക്കുകയും മുസ്ലിംകൾ യുദ്ധം വിജയിക്കുകയും ചെയ്തിരുന്നു.
|
ജമൽ യുദ്ധത്തിൽ ഖലീഫ അലിക്കെതിരിൽ യുദ്ധം ചെയ്ത തൽഹ ആ യുദ്ധത്തിൽ കൊല്ലപ്പെട്ടു.
|
സൈനബ് ബിൻത് ജഹ്ഷിന്റെ സഹോദരിയായ ഹമ്മാനയുമായുള്ള വിവാഹത്തിൽ തൽഹക്ക് മുഹമ്മദ് ഇബ്നു തൽഹ എന്നു പേരായ ഒരു മകൻ ഉണ്ടായിരുന്നു.
|
ആ മകനും ജമൽ യുദ്ധത്തിൽ മരണപ്പെടുകയാണ് ഉണ്ടായത്.
|
ഖലീഫ അബൂബക്കറിന്റെ മകളായ ഉമ്മു കുൽതൂമുമായുള്ള വിവാഹത്തിൽ അദ്ദേഹത്തിന് മൂന്ന് കുട്ടികളാണുണ്ടായിരുന്നത്.
|
പാടുന്ന ഒരിനം ചെറുകുരുവിയാണ് മൂടിക്കാലൻ കുരുവി അഥവാ ചിന്നൻഭേരി (ശാസ്ത്രീയനാമം: "Iduna caligata").
|
മധ്യറഷ്യ മുതൽ പടിഞ്ഞാറൻ ചൈന വരെയുള്ള സ്ഥലങ്ങളിൽ പ്രജനനം ചെയ്യുന്നു.
|
തണുപ്പുകാലത്ത് ഇന്ത്യയിലേക്കും ശ്രീലങ്കയിലേക്കും ചേക്കേറുന്നു.
|
കുറ്റിച്ചെടികളിൽ സാധാരണയായി കാണപ്പെടുന്നു.
|
കീടങ്ങളാണ് സാധാരണ ഭക്ഷണം.
|
കൊക്ക് ബലമുള്ളതും കൂർത്തതുമാണ്.
|
കുറ്റിച്ചെടികളിലാണ് കൂടുകെട്ടി മുട്ടയിടുന്നത്.
|
മൂന്നു നാലു മുട്ടവരെ ഇടും.
|
പരുമല വലിയ പനയന്നാർകാവ് ദേവി ക്ഷേത്രം
|
കേരളത്തിലെ ഭദ്രകാളി ക്ഷേത്രങ്ങളിൽവെച്ചു ഏറ്റവും പ്രധാനപ്പെട്ട മൂന്നു ക്ഷേത്രങ്ങളിൽ ഒന്നാണ് പത്തനംതിട്ട ജില്ലയിലെ പരുമലയിൽ സ്ഥിതി ചെയ്യുന്ന പനയന്നാർകാവ് ഭഗവതി ക്ഷേത്രം അഥവാ പനയന്നാർകാവ് മഹാദേവ ക്ഷേത്രം .
|
മലബാറിൽ തിരുമാന്ധാംകുന്നും, കൊച്ചിയിൽ കൊടുങ്ങല്ലൂരും, തിരുവിതാംകൂറിൽ പനയന്നാർകാവും ഏകദേശം തുല്യ പ്രാധാന്യത്തോടെ കരുതിപ്പോരുന്നു.
|
ഈ ക്ഷേത്രങ്ങളിൽ ശിവസാന്നിധ്യം പരാശക്തിക്ക് തുല്യ പ്രാധാന്യത്തോടെ തന്നെയുണ്ടെന്ന് വിശ്വാസികൾ കരുതുന്നു.
|
ഈ ശിവക്ഷേത്രങ്ങൾ പരശുരാമ പ്രതിഷ്ഠിതമാണെന്ന് ഐതിഹ്യമുണ്ട് .
|
കള്ളിയങ്കാട്ട് നീലി യെ കടമറ്റത്ത് കത്തനാർ കുടിയിരുത്തിയത് ഇവിടെ ആണ് എന്ന ഐതിഹ്യവും നിലവിലുണ്ട്.
|
ശ്രീ വലിയപനയന്നാർ കാവിൽ പരമശിവനോടൊപ്പം പരാശക്തിയുടെ വിവിധ ഭാവങ്ങളായ മഹാകാളി, കരിങ്കാളി, ഭൂതകാളി, ദുർഗ്ഗ, അന്നപൂർണേശ്വരി, ത്രിശൂലസ്ഥിതയായ ചാമുണ്ഡേശ്വരി, സപ്തമാതാക്കൾ, ലളിതാധിവാസ മേരുചക്രം, ഗണപതി, വീരഭദ്രൻ, ക്ഷേത്രപാലകൻ, രക്ഷാധിപൻ എന്നീ പ്രതിഷ്ഠകളുണ്ട്.
|
കടമറ്റത്തു നിന്നുള്ള കള്ളിയങ്കാട്ടു നീലി എന്ന യക്ഷിയമ്മയും ഇവിടെ കുടികൊള്ളുന്നു.
|
നാഗരാജാവിന്റെയും നാഗയക്ഷിയുടെയും ആവാസസ്ഥാനമായ അഞ്ച് കാവുകൾ ചുറ്റുപാടുകളിലായുണ്ട്
|
കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ ഐതിഹ്യമാല എന്ന പുസ്തകത്തിൽ ഈ ക്ഷേത്രത്തെ പറ്റി പരാമർശമുണ്ട്.
|
ചില പ്രധാന പരാമർശങ്ങൾ താഴെ കൊടുക്കുന്നു:
|
"പരശുരാമൻ സ്ഥാപിച്ചു എന്നു വിശ്വസിക്കപ്പെടുന്ന 108 ശിവക്ഷേത്രങ്ങളിൽ ഒന്നാണിത്. പണ്ട് കടപ്ര ദേശത്ത് ശ്രായിക്കൂർ (ചിറവായിൽ) എന്നൊരു കോവിലകം ഉണ്ടായിരുന്നു. അവിടേക്ക് ദേശാധിപത്യവും നാടുവാഴ്ചയും ഉണ്ടായിരുന്നു. ആ കോയിക്കലെ ഒരു തമ്പുരാൻ പരദേശത്തു (പനയൂർ) പോയി ഭഗവതിസേവ നടത്തി ദേവിയുടെ അനുഗ്രഹം സമ്പാദിച്ചു. ഭഗവതിയോട് അദ്ദേഹം "തന്റെ ദേശത്തു വന്നു തന്റെ കുടുംബത്തിന്റെയും ദേശത്തിന്റെയും രക്ഷാദൈവമായി കുടിയിരിക്കാൻ അപേക്ഷിച്ചു".
|
അങ്ങനെ പരാശക്തി അദ്ദേഹത്തിനൊപ്പം പോരുകയും ചെയ്തു.
|
അദ്ദേഹം പിന്നീട് കടപ്രദേശത്ത് പമ്പാനദിക്കരയിൽ പരശുരാമനാൽ പ്രതിഷ്ഠിക്കപ്പെട്ട നൂറ്റെട്ട് ശിവക്ഷേത്രങ്ങളിൽ ഒന്നായ പരുമല ശിവക്ഷേത്രത്തിനരികെ സപരിവാര സമേതം പ്രതിഷ്ഠിച്ചു.
|
ശിവക്ഷേത്രത്തിന്റെ ശ്രീകോവിലിനു തെക്കുവശത്തു തിടപ്പള്ളി സ്ഥാനത്ത് മാതൃശാലയോട് ചേർന്ന് കിഴക്കോട്ട് ദർശനമായി ഭഗവതിയെ ആദ്യം പ്രതിഷ്ഠിച്ചത്.
|
ദാരിക വധോദ്യുക്തയായി ഏറ്റവും കോപത്തോടുകൂടി യുദ്ധഭൂമിയിൽ നിന്നിരുന്ന ആ ധ്യാനത്തോടുകൂടിയായിരുന്നു ഭദ്രകാളി പ്രതിഷ്ഠ സങ്കല്പം.
|
ആ പ്രതിഷ്ഠ അവിടെ അത്യുഗ്ര മൂർത്തിയായിതീർന്നു.
|
പിന്നീട് ഭഗവതി പ്രതിഷ്ഠ വടക്കോട്ട് ദർശനമായി ഒന്നുകൂടി പ്രതിഷ്ഠിച്ചു.
|
അതു ദാരികവധാനന്തരം കാളി രക്താഭിഷിക്ത ശരീരയായി കോപവേപിതഗാത്രിയായി യുദ്ധഭൂമിയിൽ നിന്നിരുന്ന ധ്യാനത്തോടു കൂടിയായിരുന്നു പ്രതിഷ്ഠാ സങ്കല്പം.
|
അവിടെയും ഭഗവതി ഏറ്റവും ഭയങ്കരിയായി തന്നെയാണ് പരിണമിച്ചത്.
|
ഈ പ്രതിഷ്ഠ, സപ്തമാതൃക്കളുടെ കൂട്ടത്തിൽ വീരഭദ്രൻ, ഗണപതി എന്നീ മൂർത്തികളോടു കൂടിയാണ് നടത്തിയിരുന്നത്.
|
ഈ ബിംബത്തിലാണ് ഭഗവതിക്കു ചാന്താട്ടം മുതലായ പൂജകൾ നടത്തുന്നത്.
|
ദാരികനുമായിട്ടുണ്ടായ യുദ്ധത്തിൽ ഏർപ്പെടുന്ന ഭദ്രകാളിയെ മാർക്കണ്ഡേയ മഹർഷി ഇങ്ങനെയാണ് വർണ്ണിച്ചിരിക്കുന്നത്.
|
"വേതാളീമുഖക്ന്ദരാദ്വിഗളിതൈ രുച്ചണ്ഡഹൂഹൂരവൈർ-"
|
"ഭൂതപ്രേതപിശാചികാകിലുകിലാ രാവൈർമ്മഹാഭൈരവൈഃ"
|
"കോദണ്ഡോത്കടശിഞ്ജിനീത്സണ ത്സണപ്രധ്വാനകോലാഹലൈ-"
|
"ഭേരീദുന്ദുഭിതൈശ്ച സന്ധുതജഗ ച്ചക്രം ബഭൗ ചണ്ഡികാ."
|
വിധിപ്രകാരം പ്രതിഷ്ഠ നടത്തുകയും ക്രമപ്രകാരം പതിവായി പൂജാദികൾ നടത്തി തുടങ്ങുകയും ചെയ്യുകയാൽ ഇവിടെ ഭഗവതിയുടെ സാന്നിദ്ധ്യം കൂടുതൽ ശക്തി പ്രാപിച്ചു, കാളിയുടെ ശക്തി ക്രമത്തിലധികം വർദ്ധിക്കുകയാൽ പകൽ സമയത്തുപോലും കാവില്പോകുവാൻ ജനങ്ങൾക്കു ഭയമായി തുടങ്ങി.
|
അതിനു ശമനമുണ്ടാക്കാൻ ഭഗവതിയുടെ കിഴക്കേ നടയിൽ ധാരാളം ഗുരുതി നടത്തുകയുണ്ടായി.
|
ഈ ഗുരുതി എല്ലാ വർഷംതോറും മുടക്കാതെ നടത്തി പോന്നിരുന്നു.
|
അങ്ങനെ ഒരു വർഷം നടത്തേണ്ടിയിരുന്ന ഗുരുതി ഭഗവതിയുടെതന്നെ ഇംഗിതപ്രകാരം നിർത്തിവെക്കുകയും കിഴക്കേ നട എന്നന്നേക്കുമായി അടയ്ക്കുകയും ചെയ്തു.
|
അതിനുശേഷം ആ നട തുറന്നിട്ടില്ല.
|
രാമയ്യൻ ദളവ ചെമ്പകശ്ശേരി ആക്രമിച്ച് രാജ്യം പിടിച്ചെടുത്തുകഴിഞ്ഞ് പനയന്നാർ കാവ് ക്ഷേത്രത്തെക്കുറിച്ച് അറിയുകയും അമ്പലപ്പുഴ ദേവനാരായണൻ മഹാരാജാവ് ഭഗവതിക്ക് നൽകിയിട്ടുള്ള ആഭരണങ്ങൾ കണ്ടുകെട്ടാൻ ഉത്തരവിട്ടു.
|
അതിനുശേഷം അദ്ദേഹത്തിനുണ്ടായ ദേഹാസ്വസ്ത്യങ്ങൾ മൂലം ദളവക്ക് തന്റെ തെറ്റു മനസ്സിലാവുകയും പ്രാശ്ചിത്തമായി മാർത്താണ്ഡ വർമ്മ മഹാരാജാവിനെ കൊണ്ടുതന്നെ നിലവും പുരയിടവും ക്ഷേത്രത്തിലേക്ക് കരമൊഴിവായി പതിച്ചുകൊടുപ്പിച്ചു.
|
അന്ന് മാർത്താണ്ഡവർമ്മ ക്ഷേത്രത്തിലേക്ക് കൊടുത്ത പുരയിടം ഏകദേശം ആറേക്കർ ആണ്.
|
ഇതിലേക്ക് ചീട്ട് എഴുതി തുല്യം ചാർത്തിയത് കൊല്ല വർഷം 926-ആംണ്ട് മീനമാസം 11-ആം തീയതിയാണ്.
|
പ്രതിഷ്ഠാമൂർത്തികൾ.
|
പനയന്നാർകാവ് ശ്രീമഹാദേവൻ.
|
പനയന്നാർകാവിൽ പടിഞ്ഞാറോട്ട് ദർശനം നൽകിയാണ് പ്രധാന ക്ഷേത്രമായ ശിവക്ഷേത്രം നിർമ്മിച്ചിരിക്കുന്നത്.
|
തിരുമാന്ധാംകുന്നിലും, കൊടുങ്ങല്ലൂരിലും കിഴക്കോട്ടാണ് ശിവക്ഷേത്ര ദർശനം.
|
ഇവിടെ അഘോരമൂർത്തിയാണ് പ്രതിഷ്ഠാ സങ്കല്പം.
|
ഈ മൂന്നുക്ഷേത്രങ്ങളിലേയും ശിവപ്രതിഷ്ഠ നടത്തിയത് പരശുരാമനാണ് എന്നാണ് ഐതിഹ്യം.
|
പനയന്നാർകാവിൽ പടിഞ്ഞാറുവശത്തുകൂടി പുണ്യനദിയായ പമ്പാനദി ഒഴുകുന്നു.
|
നദിക്കഭിമുഖമായാണ് ശിവക്ഷേത്രം നിർമ്മിച്ചിരിക്കുന്നത്.
|
ശിവന്റെ ശ്രീകോവിലിനു നേരെ പടിഞ്ഞാറുവശത്ത് ഒരു ബലിക്കൽ പുര നിർമ്മിച്ചിട്ടുണ്ട്.
|
അതുകൂടാതെ ഭഗവതി നടക്കു നേരെ വടക്കു വശത്തും ഒരു ബലിക്കൽപ്പുര പണിതീർത്തിട്ടുണ്ട്.
|
ക്ഷേത്ര നിർമ്മിതി ശ്രീ മഹാദേവനു പ്രാധാന്യം നൽകിയാണ് കാണുന്നത്.
|
ശിവക്ഷേത്ര നിർമ്മാണത്തിനു ശേഷമാണ് ശ്രീ ഭദ്രകാളിയെ പനയന്നാർകാവിൽ കുടിയിരുത്തിയത് .
|
പനയന്നാർകാവിലമ്മ.
|
ദേവി ആദിപരാശക്തിയുടെ മാതൃരൂപമായ ശ്രീ ഭദ്രകാളി ആണ് മുഖ്യ പ്രതിഷ്ഠ.
|
ദാരികനെ നിഗ്രഹിച്ച ഭഗവതി എന്ന് വിശ്വാസം.
|
പനയന്നാർകാവിൽ ശ്രീ ഭദ്രകാളി, മഹാകാളി എന്നി പ്രതിഷ്ഠകൾ ഉണ്ട്.
|
കിഴക്ക് ദർശനമായുള്ള ഉഗ്രമൂർത്തിയായ മഹാകാളി ഭക്തർക്ക് ദർശന യോഗ്യമല്ല.
|
അതിനാൽ കിഴക്കെനട അടച്ചിട്ടിരിക്കുകയാണ്.
|
കിഴക്കെനട അടച്ചതിനുശേഷം വടക്കു ദർശനമായി ശ്രീ ഭദ്രകാളിയെ പ്രതിഷ്ഠിച്ചു.
|
സപ്തമാതൃക്കളിലെ ഏഴാമത്തെ ദേവിയ്ക്ക് പ്രാധാന്യം നൽകിയാണ് ഭദ്രകാളി സങ്കല്പത്തിൽ ചാമുണ്ഡിയെ പ്രതിഷ്ഠിച്ചിരിക്കുന്നത്.
|
ഗണപതിയും വീരഭദ്രനും കൂടാതെ പരാശക്തിയുടെ പല ഭാവങ്ങളായ സപ്തമാതാക്കളിലെ ബ്രാഹ്മി, വൈഷ്ണവി, മഹേശ്വരി, ഇന്ദ്രാണി, വരാഹി, കൗമാരി എന്നിവരും ക്ഷേത്രത്തിൽ പ്രതിഷ്ഠ ഉണ്ട്.
|
ബ്രാഹ്മി- ബ്രഹ്മാവിന്റെ ശക്തി.
|
ബ്രാഹ്മാണി എന്നും അറിയപ്പെടുന്നു.
|
ബ്രഹ്മാവിനെപോലെ കൈയിൽ ജപമാലയും കമണ്ഡലവുമുണ്ട്.
|
ബ്രഹ്മസ്വരൂപിണിയാണ്.
|
വിശ്വാസികൾ ജ്ഞാനത്തിനായി ആരാധിക്കുന്നു.
|
വൈഷ്ണവി- മഹാവിഷ്ണുവിന്റെ ശക്തിയാണ്
|
ശംഖ്ചക്രഗദാഖഡ്ഗങ്ങൾ കൈയ്യിലേന്തിയ സുന്ദര രൂപം.
|
മഹാലക്ഷ്മി സ്വരൂപം.
|
വിഷജന്തുക്കളില് നിന്നും മോചനം ലഭിക്കുവാനായി, സർവ ഐശ്വര്യത്തിനായി ആരാധിക്കുന്നു.
|
ജമ്മുകശ്മീർ വൈഷ്ണോ ദേവി ക്ഷേത്രത്തിലെ ആരാധനാമൂർത്തി.
|
മഹേശ്വരി- മഹാദേവന്റെ ശക്തി.
|
ത്രിലോചനയായ മഹേശ്വരി കാളപ്പുറത്താണ്.
|
ശിവനെപ്പോലെ പാമ്പുകൾ കൊണ്ടാണ് വളയും മാലയും അണിഞ്ഞിരിക്കുന്നത്.
|
ആരാധിച്ചാല് സര്വ്വ മംഗളം ഫലം എന്ന് വിശ്വാസം.
|
ഇന്ദ്രാണി- ഇന്ദ്രസ്വരൂപിണി.
|
വജ്രമാണ് ഇന്ദ്രാണിയുടെ ആയുധം.
|
അഭയമുദ്രകാട്ടി ആശീർവദിക്കുന്നു.
|
ദാമ്പത്യ പ്രശ്നങ്ങൾക്കും, വൈവാഹിക പ്രശ്നങ്ങൾക്കും, ഉത്തമ പങ്കാളിയെ ലഭിക്കാനും വിശ്വാസികൾ ആരാധിക്കുന്നു.
|
വാരാഹി- വരാഹരൂപം ധരിച്ച പരാശക്തിയാണ് വാരാഹി.
|
ലളിത പരമേശ്വരിയുടെ സൈന്യാധിപ.
|
അഷ്ടലക്ഷ്മി സ്വരൂപിണി.
|
ഇഷ്ടവര പ്രാദായിനി.
|
വരാഹ ഭഗവാന്റെ ശക്തി.
|
പഞ്ചുരുളി, പന്നിമുഖി, ദണ്ഡിനി എന്നി പല പേരുകളിൽ അറിയപ്പെടുന്നു.
|
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.